Thursday, 11 July 2013

ക്രിസ്ത്യൻ മതവും സീ പീ എമ്മും

സീ പീ എമ്മിനെ മത വിരുദ്ധ പാര്ടിയായി വര്ഗീയ വാദികചിത്രീകരിക്കുന്നതി നെപറ്റി 'സീ പീ എം ഒരു  മത വിരുദ്ധ പാര്ടി ആണെന്ന്എങ്ങനെ  പറയും'  എന്ന തലക്കെട്ടോടെ ഞാകുറച്ചു ദിവസ്സങ്ങല്ക്ക്  മുപ് ഒരു ബ്ലോഗ് എഴുതിയിരുന്നു. അതിഹിന്ദു -മുസ്ലിം മത വര്ഗീയ വാദികളെ പറ്റി വിശദമായി പ്രതിപാദിച്ചെ ങ്കിലും ക്രിസ്ത്യൻ മത മേലധ്യക്ഷന് മാരെയും ക്രിസ്ത്യവര്ഗീയ വാദികളെയുംകുറിച്ച്  ചില കാര്യങ്ങ പരാമശിക്കു വാവിട്ട് പോയി .

ഹിന്ദു-മുസ്ലീം വര്ഗീയ വാദികളെ പോലെ തന്നെ ക്രിസ്ത്യൻ മത മേലധ്യക്ഷന് മാ രും ക്രിസ്ത്യവര്ഗീയ വാദികളും സീ പീ എമ്മിനെ ഒരു മത വിരുദ്ധ പാര്ടി ആയിട്ടാണ് കാണുന്നത് --പ്രധാനമായും കത്തോലിക്കാ വിഭാഗത്തിൽ  പെട്ടവർ. സീപീ എമ്മിനെ മത വിരുദ്ധ പാര്ടിയായിഇക്കൂട്ടർ ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്? സീ പീ എം ഇന്ന് വരെ പള്ളി പൊളി ച്ചി ട്ടി ല്ല, പള്ളി പൊളിക്കുവാകൂട്ട് നിന്നിട്ടില്ല, വിശ്വാസികളായ സീ പീ എം പ്രവര്ത്തകരെ പള്ളിയിൾ  പോകുന്നതിനിന്ന് വിലക്കിയിട്ടുമില്ലനേരേ മറി ച്ച്  പല അവസരങ്ങളിലും കൃസ്ത്യമതത്തിലുള്ളവരുടെ ന്യായമായ അവകാശങ്ങസംരക്ഷിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്എന്നിട്ടും സീ പീ എം എങ്ങനെയാണ്  സീ പീ എം കൃസ്ത്യൻ മത വിരുദ്ധം ആകുന്നതു?

പണ്ടു സോവിയറ്റ് യൂണിയനികമ്മ്യൂണിസ്റ്റ് പാര്ടി ഭരിച്ചിരുന്ന കാലത്ത് കത്തോലിക്കാ വി ഭാഗം മത പുരോഹിതരും മറ്റു ക്രിസ്ത്യവര്ഗീയ സംഘടനകളും അവിടെ കമ്മ്യൂണിസ്റ്റ്പാര്ടി അധികാരത്തിവന്ന ഉടനെ പള്ളിയെല്ലാം പൊളിച്ചു നീക്കി എന്നുംഅവിടെയുളള ക്രിസ്ത്യമത വിശ്വാസികക്കു മത സ്വാതന്ത്രി യം ഇല്ലെന്നും പ്രാര്ത്ഥന നടത്തുന്ന ക്രിസ്ത്യവിശ്വാസികളെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികജെയിലിഅടക്കുകയാണ് ചെയ്യുന്നത്എന്നു തുടങ്ങി അബദ്ധ ജടിലമായ കാര്യങ്ങളാണ് ക്രിസ്ത്യജന സമൂഹ ത്തിനിടയിപ്രചരിപ്പിച്ചിരുന്നത്. അപവാദ പ്രചാരണത്തിസാധാരണ ജനങ്ങള് കുടുങ്ങിയത് സ്വാഭാവികംമാത്രം.  എന്നാഅന്നത്തെ ഇന്ത്യപ്രധാന മന്ത്രി ജവഹരിലാനെഹറുവും മറ്റു നേതാക്കന്മാരും സോവിയറ്റ്യുണി ന് സന്ദര്ശിച്ചു തിരിച്ചു വന്നു അവ്ടെ ക്രിസ്ത്യൻ-മുസ്ലീം മത ക്കാര്ക്ക് ആരാധനാലയങ്ങഉണ്ടെന്നും ആരാധനാസ്വാതന്ദ്രിയം നിരോധി ച്ചി ട്ടില്ല എന്നും വെളിപ്പെടുത്തി യപ്പോഴാനു അക്കാര്യം വിശ്വസിക്കുവാസാധാരണക്കാരായ വിശ്വാസികതയ്യാറായത്. എന്ന് വരികിലുംകമ്മ്യൂണിസ്റ്റ്കാര് ദൈവ വിരോധി കളാണ് അത് കൊണ്ടു തന്നെ മതങ്ങള്ക്കും എതിരാണ് എന്ന വിശ്വാസം ഭൂരിപക്ഷം ക്രിസ്ത്യവിശ്വാസികളുടെ മനസ്സുകളിറൂഡ്മൂലമാണ്.-- പ്രത്യേകിച്ചു കത്തോലിക്കാ വിഭാഗത്തി പെട്ടവ രുടെ ഇടയിൽ. ഇതും പോരാഞ്ഞിട്ട് എല്ലാ തെരഞ്ഞെടുപ്പുകവരുംപോഴും ജന്നധിപത്യ വിശ്വാസികള്ക്ക് മാത്രം ക്രിസ്ത്യാനികൾ വോട്ടു ചെയ്യണം എന്ന് വിശ്വാസികളെ ഉല്ബോധി പ്പിച്ചു കൊണ്ടു "ഇടയലേഖനം " ഇറക്കുന്നത്നമ്മുടെ നാട്ടിലെ ക്രിസ്ത്യമതാധ്യക്ഷന്മാരുടെ  (പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗം) പതിവ് പരി പാടിയാണ്. എന്നാ ഇടയലേഖനങ്ങമുന് കാലങ്ങളിലെ പോലെ കൃസ്ത്യമത വിശ്വാസികളിസ്വാധീനം ചെലുത്താറില്ല. എങ്കിലും ബഹു ഭൂരി പക്ഷം കത്തോലിക്കാ വിഭാഗം  വിശ്വാസികളും സീ പീ എമ്മിനോ  പാര്ടി നേത്രുത്വം കൊടുക്കുന്ന മുന്നണി ക്കോ എതിരെ കാലാ കാലങ്ങളിൽ  വോട്ടു ചെയ്യുന്നതായ്ട്ടാണ് കാണുന്നത്. അതേ  സമയം  കത്തോലിക്കഒഴികെയുള്ള വിഭാഗങ്ങളിലുള്ള ധാരാളം ജനങ്ങള് സീ പീ എമ്മിനും സീ പീ എം നേതൃത്വം കൊടുക്കുന്ന മുന്നണി ക്കും അനുകൂലമായി വോട്ടു രേഖപ്പെടു ത്താ രുണ്ട് എന്നതാണ് വാസ്തവം

  അവസരത്തികോട്ടയം  ജില്ലയിലെ വൈക്കം  താ ലൂക്കി ലെ ടീ വീ പുരം  പഞ്ചായത്തികൃസ്ത്യപള്ളിയിലെ  സിമിതെരിനിമാണവുമായി  ബന്ധപ്പെട്ടുനടന്നസംഭവങ്ങഞാത്ത്  പോവുകയാണ്അവിടെ പള്ളി അധികാരികആധുനിക രീതിയിലുള്ള സിമിതെരി പണിയുന്നതിനു ഗവേന്മേന്റിനിന്നും അനുവാദം വാങ്ങി പണി തുടങ്ങി ഏകദേശം 3 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞപ്പോളാണ് അതിനെതിരേ സ്ഥലത്തെ എസ് ഡീ പി-ക്കാരംഗത്ത് വരുന്നത്.  അവഅവരുടെ എതിപ്പിന് ആധാരമായി പറഞ്ഞ കാര്യം ഇതാണ്.   പള്ളിയനിന്നും ഏകദേശം        150 മീറ്റർ ദൂരത്തിഎസ് ഡീ പി- യുടെ ഒരു ദേവി ക്ഷേത്രം ഉണ്ട്. പുതിയ സിമിതേ രി തുടങ്ങിയാഅവിടെ സംസ്കരിക്കുന്ന ശവ ശരീരങ്ങളുടെ അംശങ്ങമണ്ണിന്റെ അടിയികൂടി ഒലി ച്ചു ക്ഷേത്രത്തിഎത്തു ന്നത് മൂലം  ക്ഷേത്രം അശുദ്ധമാകും,  കൂടാതെ ഇങ്ങനെയുള്ള അവശിഷ്ടങ്ങമണ്ണിലൂടെ ഒലിച്ച് ജനങ്ങളുടെ കിണറുകളിലും കുളങ്ങളിലും ഒക്കെ എത്തുമെന്നും അതോടെ അവയിലെ ജലം ഉപയോഗശൂന്യം ആകുമെന്നും ആയിരുന്നു. പ്രശ്നം തുടങ്ങിയപ്പോകേരളം ഭരിച്ചിരുന്നത്  യൂ ഡീ എഫ് ആയിരുന്നുപക്ഷെകെ കരുണാകരന്റെ നേതൃത്വത്തിലുള്ള  യൂ ഡീ എഫിന്റെ ഭരണ കാലത്ത് പ്രശ്നം പരിഹരിക്കുവാഅവര്ക്ക് സാധിച്ചില്ല.

എന്നാൽ  പ്രശ്നം രൂക്ഷമായത് സഖാവ് നായനാരുടെ നേതൃത്വത്തിലുള്ള എല് ഡീ എഫ് ക്കാസിമിതെരി പണിയുന്നതിനു അനുകൂലമായ ഒരു നിലപാട് സ്വീകരിച്ചപ്പോആണ് ഇതിനു ഉപോ ലകമായി ക്കാചൂണ്ടിക്കാട്ടിയതു ഇതേ പോലത്തെ സിമിത്തെരി എസ് ഡീ പി-ക്കാര് ചങ്ങനാശ്ശേരി ഗുരു മന്ദിരത്തിനു അടുത്തായി പണി കഴിപ്പിച്ചിടു ണ്ട്, വേറൊന്നു പണിയുവാഅപേക്ഷയും കൊടുത്തിട്ടുണ്ട്എന്നതാണ് . അങ്ങനെ യുള്ള സിമിത്തെരി ചങ്ങനാ ശേ രി യിൽ എസ് ഡീ പി-ക്കാര് ക്ക് പണി യാമെങ്കിഎന്ത് കൊണ്ടു ക്രിസ്ത്യാനികക്ക് ടീ വീ പുര ത്തു പണിതു കൂടാഎന്ന നിലപാടാണ് സര്ക്കാര് അന്ന് കൈക്കൊണ്ടത്ക്കാനിര്ദേശം അനുസ്സരിച്ച് ജില്ലാ കലക്ടപല പ്രാവശ്യംരണ്ടു വിഭാഗക്കാരെയും  അനുരഞ്ജന ചര്ച്ചകവിളിച്ചു വെങ്കിലും പ്രശ്നം പരിഹ്രുതമായില്ല. പ്രശ്ന പരിഹാരത്തിനായി രൂപീകൃതമായ മന്ത്രിമാരുടെ സമിതി യുടെ ശ്രമങ്ങളും ഫലം കണ്ടില്ല ഇതിനിടെ എസ് ഡീ പിക്കാര് പ്രശ്നം വര്ഗീയവല്ക്കരിച്ചു കൊണ്ടു ഹിന്ദു-കൃസ്തീയ പ്രശ്നമാക്കി മാറ്റുകയും ചെയ്തു. പ്രശ്നത്തിന് തീവൃത വരുത്തുവാവേണ്ടി പരസ്യമായ വര്ഗീയ പ്രചാരണങ്ങ താ ലൂക്കിലോട്ടാകെ എസ് ഡീ പി-ക്കാര് അഴിച്ചു വിടുകയുണ്ടായി.   കൃസ്ത്യമത വിഭാഗക്കാരുടെ വീടുകള്ക്ക് നേരെപലയി ടങ്ങളിലും ആക്രമണങ്ങഅഴിച്ചു വിട്ടു.. നിരവധി കൃസ്ത്യാനികആക്രമിക്കപ്പെട്ടു. പ്രശ്നം സംസ്ഥാനം ഒട്ടാകെ മാത്രമല്ല ലോകം ഒട്ടാകെ അറിയപ്പെടുന്ന രീതിയി ക്രമസമാധാന പ്രശ്നമായി വളര്ന്നുബീ ജെ പ്പിയുടെയും ർ  എസ്  എസ്സിന്റെയും പ്രവര്ത്തകരും നേതാക്കളും പ്രശ്നം മുതലെടുത്ത്നാടൊ ട്ടാകെ വര്ഗീയ പ്രചാരണത്തിമുഴുകി പ്രശ്നത്തിൽ  രൂപം കൊണ്ട സന്ഘഷാവസ്ഥ കണക്കിലെടുത്ത് ടീ വീ പുരം  പഞ്ചായത്തിആവശ്യത്തിനുള്ള പോലീസിനെ വിന്യസിച്ചുവെങ്കിലും പ്രശ്നം നാക്കു നാരൂക്ഷമായി. എസ്  ഡീ പി- ക്കാര്ക്ക്  കോടതിയിനിന്ന് താല്ക്കാലിക സ്റ്റേ ലഭിച്ചെങ്കിലും എല് ഡീ എഫ് സര്ക്കാര് കൃസ്ത്യാനികക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനാസിമിത്തെരി മാറ്റി സ്ഥാപിക്കണമെന്ന എസ്  ഡീ പി-യുടെ ആവശ്യം നടന്നില്ല. ശ്രീ വീ കൃഷ്ണയ്യരുടെ മധ്യസ്ഥതയിപ്രശ്നം ഒത്തു തീര്പ്പിലെത്തി. കോണ്ഗ്രസ്അടക്കമുള്ള പാടികൾ എല്ലാംഈ പ്രശ്നത്തിനിശബ്ദത പാലിച്ചു വെറും  കാഴ്ചക്കാരായി നിന്നപ്പോൾ  മത വിദ്വേഷം  ആളി കത്തിക്കുവാനുള്ള ഹിന്ദു വര്ഗീയ വാദികളുടെ ഹീന തന്ത്രങ്ങളെ എതിര്ത്തു തോപ്പിച്ച് കൊണ്ട്  പ്രശ്നത്തിന്മേധീരമായ നിലപാട് സ്വീകരി ച്ചു  സിമിത്തെ രി പണിയുന്നതിനു പൂര്ണ പിന്തുണ നല്കിയ ഒരേ ഒരു പാര്ടി സീ പീ എം മാത്രം ആയിരുന്നു എന്നസത്യം  ആര്ക്കും നിഷേധിക്കുവാസാധ്യമല്ല. സീ പീ എം കൃസ്ത്യവിരുദ്  പാര്ടി ആയിരുന്നുവെങ്കിടീ വീ പുരം  പള്ളിയിലെ സിമിത്തെ രി മാറ്റണമെന്നഈഴവരുടെ കുത്തക അവകാശപ്പെടുന്ന എസ് ഡീ പിയുടെ ആവ ശ്യത്തെ അവഗണിച്ചു കൊണ്ട് സിമി ത്തെ രി പണിയാപൂര്ണ പിന്തുണ നല്കുമായിരുന്നോ?

മേലെ വിവരിച്ചത് ഒറ്റപ്പെട്ട ഒരു സംഭവം അല്ലഇത് കൂടാതെ ഒറീ സ്സയിസംഘ പരിവാറിന്റെ ആക്രമണത്തിന് കൃസ്ത്യാനികഇരയായപ്പോഴും സീ പീ എം ക്രുസ്ത്യാനികളുടെ രക്ഷക്ക് എത്തി. കൃസ്ത്യാനികളുടെ സംഘം സീ പീ എം ഓഫീസ്സിപ്രാര്ധന നടത്തുന്നതിന്റെ ചിത്രം നമ്മുടെ നാട്ടിലെ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് അവസരത്തിചൂണ്ടിക്കാണിക്കട്ടെ. ഇത് പോലെ  കൃസ്ത്യമത വിശ്വാസി കളുടെ  താല്പര്യം കാക്കുവാവേണ്ടി സീ പീ എം ചെയ്ത പല കാര്യങ്ങളും ഉദ്ധരിക്കുവാകഴിയും

ഇങ്ങനെയുള്ള പാരമ്പര്യത്തിന്റെ ഉടമയായ സീ പീ എമ്മിനെ എങ്ങനെയാണ് കൃസ്ത്യമത വിരുദ്ധ പാര്ടിയായി ചിത്രീകരിക്കുന്നത്? അത് ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്ന പണി ആണ് എന്ന് പറയാതെ വയ്യ

******



Monday, 8 July 2013

സീ പീ എമ്മും പാര്ടി അച്ചടക്കവും

സീ പീ എമ്മിനെ മറ്റു പാർടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ അച്ചടക്കവും സംഘാട പാടവവും ആണ്. എന്നാൽ പാർട്ടിയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമായ കാര്യം അച്ചടക്കം തന്നെആണ്. പാര്ടി മെമ്പറന്മാർ പാര്ടിയുടെ പ്രവർത്നത്തിൽ സജീവമാകുന്നതോടൊപ്പം സ്വന്തം വ്യക്തി ജീവിതത്തിൽ സത്യ സന്ധത, അച്ചടക്കം എന്നിവ പാലിക്കേണ്ടതുണ്ട്. പാർട്ടി മേമ്ബരന്മാർക്ക് പാര്ടിയുടെ ഏതെങ്കിലും നടപടിയോടോ ഏതെങ്കിലും പാർട്ടി പ്രവര്തകന്റെ പെരുമാറ്റ ത്തോടോ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് പരസ്യമായി പ്രകടിപ്പിക്കുവാൻ പാടില്ല ഇത്തരത്തിലുള്ള പരാതിയോ അഭിപ്രായ വ്യത്യാസമോ ആ മെമ്പറുടെ ഘടകത്തിൽ ഉന്നയിക്കാം. എത്ര ഉന്നതനായ നേതാവിനെ കുറിച്ചാണ് എങ്കിലും ഇത് ചെയ്യുന്നതിന് തടസ്സം ഇല്ല.  അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകട്പ്പിച്ചാൽ അത് പാര്ടി അച്ചടക്കത്തിന് വിരുദ്ധമാണ്. ഈ വ്യവസ്ഥയെ ആണ് പാര്ടി വിരുദ്ധർ "പാര്ടിയിലുള്ള അന്ധമായ വിശ്വാസം" ആയി  ചിത്രീകരിക്കുന്നത്.  ഏതെങ്കിലും മെമ്പർ പാര്ടി അച്ചടക്കം ലംഖി ക്കുക യാണെങ്കിൽ പാര്ടി യോട്   സമാധാനം പറയേണ്ടി വരും. അച്ചടക്ക ലങ്ഖനത്തെ കുറിച്ച് ആ മെമ്പറുടെ ഘടകം ചര്ച്ച ചെയ്തു ഉചിതമായ നടപടി എടുക്കും. ആദ്യ നടപടി എന്നനിലയിൽ ആ ആളിനോട്‌ വിശദീകരണം ചോദിക്കും. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ തുടര് നടപടി ഉണ്ടാകും. പാര്ടിക്കു ഉള്ളിൽ  താക്കീതു നൽകൽ,, പരസ്യമായ താക്കീതു, സസ്പൻഷൻ അങ്ങനെ പോകുന്നു ശിക്ഷാ നടപടികൾ . സസ്പൻഷൻ കാലാവധി ചിലപ്പോൽകുറ്റത്തിന്റെ ഗൌരവം അനുസരിച്ച്  3 മാസം ആകാം, ചിലപ്പോൽ 6 മാസം ആകാം. പാര്ടി നടപടി അംഗീകരിച്ചു സസ്പൻഷൻ കാലത്ത്  പ്രവർത്തിക്കുകയാണെങ്കിൽ പാര്ടി യിലേക്ക് തിരിച്ചു വരാൻ പ്രശ്നമില്ല. പാര്ടി മെമ്പറുടെ കുറ്റം ഗുരുതരം ആണെങ്കിൽ പാര്ടിക്ക്  പുറത്തു ആക്കുന്നതാണ്  ശിക്ഷ. ഈ വിധത്തിൽ ഗുരുതരമായ അച്ചടക്ക ലംഖനം   നടത്തി പാർടിയിൽ നിന്ന് പുറത്തായവർ നിരവധിയാണ്. കെ പീ ആര ഗോപാലൻ, എം വീ രാഘവൻ,പീ വീ കുഞ്ഞി കണ്ണൻ,മുന് ലോക സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി, മുന് ത്രിപുര മുഖ്യ  മന്ത്രി ന്രപൻ ചക്രവര്ത്തി, മുന് പഞ്ചാബ് കമ്മിറ്റി സെക്രെട്ടറി, മുന് MP അബ്ദുള്ള കുട്ടി തുടങ്ങിയവർ  അവരിൽ ചിലര് മാത്രം. എത്ര വലിയ നേതാവ് ആണെങ്കിൽ പോലും പാര്ടി അച്ചടക്കത്തിന് എതിരേ പ്രവർത്തിച്ചാൽ ശിക്ഷ അനുഭവിച്ചേ മതീയാകൂ.

ഈ വിധത്തിലുള്ള അച്ചടക്ക നടപടി സത്യസന്ധത പുലര്ത്തി സംശുദ്ധമായ ഒരു ജീവിതം നയിക്കുവാൻ ഓരോ പാര്ടി മേമ്ബർക്കും പ്രചോദനം ആയി പ്രവര്ത്തിക്കുന്നു. താൻ എന്തെങ്കിലും തെറ്റ് പ്രവർത്തിച്ചാൽ പാര്ടിയോടു അതിന്റെ സമാധാനം പറയേണ്ടി വരും എന്ന ചിന്ത ആ സഖാവിനെ നേർവഴി യിലേക്ക്   നയിക്കുവാൻ  സഹാ യകമായിരിക്കും. എന്നാൽ മറ്റുള്ള ബൂര്ഷാ
പാര്ടികളുടെ സ്ഥിതി ഇതാണോ ? തങ്ങളുടെ മേമ്ബരന്മാരെ അച്ചടക്ക ബോധം ഉള്ളവരാക്കുവാൻ ഒരു വ്യവസ്ഥയും അവര്ക്ക് ഇല്ല തന്നെ. സുര്യനെല്ലി പീഡന കേസ്സിൽ കോട്ടയം ഡീ സീ സീ ഭാരവാഹി പ്രതി ആയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നമ്മള്ൽ കണ്ടതാണ്. അത് മാത്രമോ കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് ഒരു പര സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങിയത് കണ്ട നാട്ടുകാർ ബഹളം വച്ചു. തുടർന്ന്  പത്രങ്ങളിൽ ഇതേ കുറിച്ച് വാർത്ത‍ വരികയുംസംഭവം  വിവാദമാ കുകയും ചെയ്തതിനെ  തുടർന്ന് എന്താണ് ഉണ്ടായത് എന്നും നാം കണ്ടു.  മറ്റൊരു കോണ്‍ഗ്രസ്‌ നേതാവിനെ കൊണ്ട് ഒരു പ്രഹസന അന്വേഷണം നടത്തി കുറ്റാരോപിതൻ ആയ നേതാവിനെ രക്ഷിച്ചു. അതാണുണ്ടായത്. ഈ നേതാവ് കുറച്ചു നാൾക്കു ശേഷം ഏഷ്യാനെറ്റ്‌ ചാനലിന്റെ പരിപാടിയിൽ ഭാര്യാ സമേതൻആയി പങ്കെടുത്തു ഭാര്യയെ കൊണ്ട് "എന്റെ ഭര്ത്താവ് മറ്റൊരു സ്ത്രീയുമായി ഹോട്ടലിൽ റൂം എടുത്തു താമസ്സിച്ചതിൽ ഒരു കുഴപ്പവും ഇല്ല"എന്ന് പരസ്യമായി പറയിപ്പിച്ചതും നമ്മൾ കണ്ടു. ഈ പശ്ചാത്തലത്തിൽ സീ പീ എമ്മിന്റെ   നേതാക്കാൾ ആയിരുന്ന പീ ശശി, ഗോപി കോട്ടമുറിക്കൽ എന്നിവര്ക്കെതിരെ സദാചാര വിരുദ്ധ നടപടികളിൽ എർപെട്ടു എന്ന ആരോപണമുണ്ടായപ്പോൾ സീ പീ എം എടുത്ത നടപടി പ്രത്യേകം  പരാമർശിക്കേണ്ടതുണ്ട്. 

ഈയിടെ ഫേസ് ബുക്കിൽ എന്റെ ഒരു വനിതാ സുഹൃത്തിന്റെ ഒരു പോസ്റ്റ്‌ കാണാൻ ഇടയായി. ആ പോസ്റ്റിന്റെ തലക്കെട്ട്‌ ഇങ്ങനെ ആയിരുന്നു "നന്ദി കേടെ നിന്റെ പേരോ സീ പീ എം". എന്താണ് ഈ 'നന്ദികേട്‌" എന്ന് അറിയാൻ വായിച്ചപ്പോൾ ആണ് അത് സഖാവ് വീ എസ്  അച്ചുതാനന്ദന്റെ  സഹായി ആയിരുന്ന സുരേഷിനെ പാർടിയിൽ നിന്ന് പുറത്തു ആക്കിയതിനെ പറ്റി ആണെന്ന് മനസ്സിലായത്‌. സുരേഷും മറ്റു രണ്ടു പേരും ചേർന്ന് പാര്ടി വിരുദ്ധ നടപടികളിൽ ഏർപെട്ടു എന്ന ആരോപണത്തെ കുറിച്ച് പാര്ടി അന്വേഷിച്ച ശേഷം കുറ്റക്കാർ ആണെന്ന് കണ്ടത് കൊണ്ടാണ് പാര്ടിക്ക് പുറത്തു ആക്കിയത്. സുരേഷുംകുടുംബവും സുരേഷിനെ  പാർടിയിൽ നിന്ന് പുറത്തു ആയതിനാൽ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതിനാണ് "നന്ദികേട്‌" ആയി ചിത്രീകരിക്കുന്നത്. സഖാവ് വീ  എസ്സിന്റെ സഹായി ആയി  കുറച്ചു വർഷങ്ങൾ ജോലി ചെയ്തതിനു പാര്ടിക്ക്  അയാളോട് നന്ദി ഉണ്ടായിരിക്കണം എന്ന് പറയുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അത് ശുദ്ധ ഭോഷ്ക്ക് അല്ലാതെ മറ്റെന്താണ്? നേരെ മറിച്ചു ഇത്രയും കാലം സഖാവ് വീ എസ്സിന്റെ സഹായി ആയി ജോലി ചെയ്യുവാൻ അവസരം കൊടുത്തതിനു സുരേഷ് വേണം പാര്ടിയോടു നന്ദി കാണി ക്കേണ്ടിയിരുന്നത്? എന്നാൽ പാര്ടി വിരുദ്ധ പ്രവർത്തനത്തിൽ എര്പ്പെടുകയല്ലേ അയാള് ചെയ്തത്?

ഇത് ഉപസംഹരിക്കുന്നതിനു മുൻപ് സഖാവ് ഈ എം എസ് പാര്ടി അച്ചടക്കത്തെ കുറിച്ച് പറഞ്ഞത് ഇവിടെ രേഖപ്പെടുത്തുന്നത് പ്രസക്തം ആണ് എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് "താൻ സീ പീ എമ്മിൽ പ്രവര്തിക്കണോ വേണ്ട യോ എന്ന് തീരുമാനിക്കേണ്ടത് ആ മെമ്പർ മാത്രം  ആണ്. പാർട്ടി മെമ്പർ അച്ചടക്കം പാലിച്ചു പ്രവർത്തിച്ചാൽ ആ മെമ്പർക്ക്‌ പാർടിയിൽ തുടരാം. നേരെ മറിച്ചു അച്ചടക്കം ലംഖിച്ചാൽ ആ മെമ്പർഎത്ര  വലിയ നേതാവ് ആണെങ്കിലും  പാര്ടിക്ക് പുറത്തായെന്ന് വരും."

@@@@





Monday, 1 July 2013

സീ പീ എം ഒരു മത വിരുദ്ധപാര്ടി ആണെന്ന് എങ്ങനെ പറയും?

ഇന്ന് വരെ സീ പീ എം ഹിന്ദുവിന്റെയോക്രിസ്ത്യാനി യുടെയോ മുസ്ല്മിന്റെയോ ആരാധനാലയം തകര്ത്തിട്ടില്ല. അതിനു സഹായിച്ചിട്ടുമില്ല. ഏതെങ്കിലും മതത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനത്തിൽ എർപ്പെട്ടിട്ടുമില്ല . അങ്ങനെയുള്ള സീ പീ എം എങ്ങനെ ഒരു മത വിരുദ്ധ പാര്ടി ആകും? ഇത് തികച്ചും ന്യായമായ ചോദ്യം അല്ലെ? എന്നാൽ വിച്ത്രം എന്ന് പറയട്ടെ നമ്മുടെ നാട്ടിലെ ഹിന്ദു-മുസ്ലിം വര്ഗീയ വാദികൾ സീ പീ എമ്മിനെ ഒരു മത വിരുദ്ധ പാര്ടി ആയി ചിത്രീകരിക്കുന്നു. അത് മാത്രം അല്ല ഹിന്ദു വര്ഗീയ വാദികൾ സീ പീ എമ്മിനെ ഹിന്ദു വിരുദ്ധ പാര്ടി ആയും ന്യുന പക്ഷ പ്രീണനം നടത്തുന്ന പാർട്ടി ആയും ചിത്രീകരിക്കുമ്പോൾ മുസ്ലിം വര്ഗീയ വാദികൾ മുസ്ലിം വിരുദ്ധ പാര്ടി ആയി ചിത്രീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനം എന്താണ് എന്ന് നമുക്ക് പരിശോ ധിക്കാം.

സീ പീ എം എന്ന പാര്ടി യുടെ  പാരമ്പര്യം മത സൌഹാര്ദത്തിനു വേണ്ടി എക്കാലവും നില കൊണ്ടതാണ്. അതെ സമയം ഹിന്ദു മതത്തിലെയും മുസ്ലിം മതത്തിലെയും വര്ഗീയ വാദികളുടെ നിലപാടുകളെ പാര്ടി എതിര്ക്കുന്നു. ഹിന്ദു മതവിശ്വാസികളുടെയും മുസ്ലിം മത വിശ്വാസികളുടെയും മനസ്സിൽവര്ഗീയ വിഷം കുത്തി വച്ച് അവരെ തമ്മിൽ തല്ലിക്കുന്ന വര്ഗീയ വാദികളുടെ ശ്രമങ്ങളെ ചെറുക്കുവാൻ പാർട്ടി എല്ലായ്പോഴും ശ്രമിചിടുണ്ട്. അതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കുവാൻ കഴിയും. 

തലശ്ശേരിയിൽ പണ്ട് ഹിന്ദു വര്ഗീയ വാദികൾ 60-കളിൽ മുസ്ലിമുകൾക്കു എതിരായികള്ള പ്രചാരണങ്ങൾ നടത്തി  വര്ഗീയ കലാപം അഴിച്ചു വിട്ടു. ഹിന്ദുക്കളെയും മുസ്ലിമുകളെയും പരസ്പരം ശത്രുക്കളായി മാറ്റുവാൻ ആസ്സൂത്രിതമായ ശ്രമങ്ങൾ നടന്നു. പലയിടങ്ങളിലും നിരവധി മുസ്ലിമുകൾ ആക്രമിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ  മുസ്ലിം പള്ളികൾക്ക് നേരെയും ആക്രമണം ഉണ്ടായി. ആ സമയത്ത് കോണ്‍ഗ്രസ്‌ ഉള്പെടെയുള്ള ബൂര്ഷാ പാർടികൾ നിസ്സങ്ങതാ മനോഭാവത്തോടെ  ആ ആക്രമണങ്ങളുടെ മൂക സാക്ഷികൾ ആയി നിലകൊള്ളുകയാണ് ഉണ്ടായത്.  എന്നാൽ ഹിന്ദുവ്നെയും മുസ്ല്മിനെയും തമ്മിൽ തെറ്റിക്കുവാനുള്ള ശ്രമത്തെ എതിർത്ത് തോല്പ്പിക്കുവാനും അത് വഴി മത സൗഹാർദം  ഊട്ടിയുറപ്പിക്കുവാനും കലാപ ഭൂമിയിൽവര്ഗീയ വാദികളുടെ ഭീഷണിക്ക് മുമ്പിൽ മുട്ട് മടക്കാതെ സീ പീ എംമുന്കൈ എടുത്തു പരി ശ്രമിച്ചത് തലശ്ശേരിയിലെ മുസ്ലിം ജന സാമാന്യത്തിനു ബോധ്യമുള്ള കാര്യമാണ്.   അവിടെ മുസ്ലിം പള്ളിക്ക് നേരെഹിന്ദു വര്ഗീയ വാദികൾ  നടത്തിയ ആക്രമണത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് സീ പീ എമ്മിന്റെ നേതാവായ സഖാവ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത്.

മുസ്ലീം സമുദായത്തിലെ പല ആളുകള് ശരിയത് നിയമത്തെ ദുര് വ്യാഖ്യാനം ചെയ്തു  നാലും അഞ്ചും വിവാഹം കഴിച്ചു വസ്ത്രം  മാറുന്നത് പോലെ തോന്നുമ്പോൾ ഉപേക്ഷിക്കുന്ന പ്രവണതയെ സീ പീ എം നേതാവ് സ: ഈ എം എസ് വിമർശിച്ചപ്പോൾ അദ്ദേഹത്തെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുകയാണ് മുസ്ലീം ലീഗും മറ്റു മുസ്ലീം വര്ഗീയ വാദികളും ചെയ്തത്. സഖാവ് ഈ എം എസ്സിന്റെ നടപടി മുസ്ലിം സമുദായത്തിന് എതിരായആക്രമ ണംആയിട്ടാണ്  മുസ്ലീം ലീഗും മറ്റു മുസ്ലിം വര്ഗീയവാടികളും വ്യാഖ്യാനിച്ചത്.ഇക്കാര്യം ഉന്നയിച്ചു കൊണ്ടു  സീ പീ എം മുസ്ലീമുകൽക്കു എതിരാണെന്ന് അവർ പ്രചാരണം  അഴിച്ചു വിട്ടു.അത് മാത്രമല്ല   ഇ എം എസ്സിന്റെ വിമർശനത്തിൽ പ്രതി ഷേധിച്ചു കൊണ്ടു സംസ്ഥാനം ഒട്ടാകെ ലീഗ് നിരവധി പ്രകടനങ്ങളും  സമ്മേളനങ്ങളും നടത്തുകയുണ്ടായി. അന്ന് ലീഗുകാർ നടത്തിയ പ്രകടനങ്ങളിലെ പ്രധാന മുദ്രാവാക്യം "നാലും കെട്ടും അഞ്ചും കെട്ടും  ഈ എം എസ്സിന്റെ കേട്ടിയോലേം കെട്ടും " എന്നായിരുന്നു. ഈ പ്രശ്നം മുതലെടുത്ത്‌ മുസ്ലീം ജനതയെ സീ പീ എമ്മിന് എതിരാക്കുവാൻമുസ്ലീം വര്ഗീയ വാദികൾ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല എന്നതാണ് വസ്തുത.


തലശ്ശേരി കലാപത്തിനു ശേഷം സംഘ പരിവാര് ബാബറി  മസ്ജിദ് തകര്തതിനെ തുടസ്ര്ന്നു ഇന്ത്യയില ഒട്ടാകെഹിന്ദു-മുസ്ലിം  വര്ഗീയ വാദികൾ കലാപം അഴിച്ചു വിട്ടു. ആ സമയത്ത് അതിന്റെ അലയൊലികൾ കേരളത്തിലും  ഉണ്ടാകുക യും ചെയ്തപ്പോഴും മാറാട് രണ്ടു പ്രാവശ്യം ഹിന്ദു-മുസ്ലിം സംഘര്ഷം ഉണ്ടായപ്പോഴും എല്ലാം ഹിന്ദു-മുസ്ലിം മൈത്രി കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുവാൻ സീ പീ എം നന്നേ പരിശ്രമിച്ചു. അത് വര്ഗീയ സന്ഘര്ഷത്തിനു വലിയ അളവിൽ അയവു വരുത്തുവാൻ സഹായകമായി എന്നത്പരക്കെഅറിയാവുന്ന ഒരു   ഒരു വസ്തുതയാണ്. ന്യുന പക്ഷത്തിന്റെ സംരക്ഷകർ ആയി സീ പീ എം രംഗത്ത് വന്നപ്പോൾ ന്യുനപക്ഷ പ്രീണനം നടത്തുന്ന പാര്ടി ആണ് സീ പീ എം എന്നു ബീ ജെ പിയും ആർ എസ് എസ്സും അടങ്ങുന്ന സംഘ പരിവാര് മുദ്ര കുത്തി.

സീ പീ എമ്മിന്റെ വര്ഗീയ വിരുദ്ധ നിലപാടുകളെ പറ്റി പ്രതിപാദിക്കുവാനാ ണ് ചില ഉദാഹരങ്ങൾ ഇതിൽ നിരത്തിയത്. സീ പീ എമ്മിനെ മുസ്ലിം വിരോധിയായി ചിത്രീകരിക്കുവാൻ യൂ ഡീ എഫും  ലീഗും ചേർന്ന് നടത്തിയ ഒരു ഹീന ശ്രമത്തെ പറ്റി ഈ അവസരത്തിൽ പറയേണ്ടതുണ്ട്. ആ സംഭവം ഇതാണ്. പണ്ടു അസ്സെംബ്ലി തെരഞ്ഞെടുപ്പു  പ്രചാരണംനടക്കുമ്പോൾ നാദാപുരത്ത് ബിനു എന്ന സീ പീ എം പ്രവർതകൻ ഒരു മുസ്ലീം സ്ത്രീയെ ബലാൽ സംഗം ചെയ്തു എന്ന് ആ സ്ത്രീയെക്കൊണ്ടും അവരുടെ ഭര്ത്താവിനെ കൊണ്ടും  പറയിപ്പിച്ചു യൂ ഡീ എഫും ലീഗും സീ പീ എമ്മിനെതിരെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ മാത്രമല്ല എല്ലാ മാധ്യമങ്ങൾ മുഖേനയും വ്യാപകമായ പ്രചാരണം നടത്തി. ilഈ പ്രചാരണത്തെ അതിജീവിച്ചു കൊണ്ടു നാദാപുരത്ത് എല് ഡീ എഫ് ജയിച്ചെങ്കിലും മറ്റു പലയിടങ്ങളിലും ഈ പ്രചാരണം സീ പീ എമ്മിനെയും എല് ഡീ എഫിനെയും പ്രതികൂലമായി ബാധിച്ചു. ഒടുവ്ൽ അത് ആ സീ പീ എം പ്രവര്തകന്റെ മരണത്തിൽ കലാശിച്ചു. എന്നാൽകുറെ നാൾ കഴിഞ്ഞു  ബിനുആ മുസ്ലീം സ്ത്രീയെ ബലാൽ സംഗം ചെയ്തു എന്നതുലീഗുകാർ  കെട്ടി ചമച്ച ഒരു കള്ള കഥ ആയിരുന്നു എന്ന് ആ സ്ത്രീയും  അവരുടെ ഭര് ത്താവു വെളിപ്പെടുത്തി. 

ഗുജറാത്തിൽ നരേന്ദ്ര മോഡിയുടെ പ്രേരണയാൽ നൂറു  കണക്കിന് മുസ്ലീമുകളെ സംഘ പരിവാർ   കൊന്നൊ ടുക്കിയപ്പോഴും അതിനെതിരെയും ശക്തിയായ പ്രതിഷേധം  സംഗടിപ്പിക്കുവാൻ  പാര്ടി മുന് നിരയ്ൽ തന്നെ ഉണ്ടായിരുന്നു. തുടര്ച്ചയായി മോഡി സ്തുതി നടത്തിയ മുൻ എം പീ      അബ്ദുള്ള കുട്ടിയെ  കഴുത്തിന്‌ പിടിച്ചു പുറം തളളാൻ സീ പീ എമ്മിന് മറിച്ചൊന്നും ആലോച്ക്കെണ്ടി വന്നില്ല . പക്ഷെ ആ നടപടി പോലും മുസ്ലീം വിരുദ്ധ നടപടിയായി ചില വൃത്തങ്ങൾ വിശേഷിപ്പിക്കുക യുണ്ടായി എന്നത് വിചിത്രം.

രണ്ടു വര്ഷങ്ങള്ക്ക് മുൻപ് ഒരിസ്സയിൽ ക്രിസ്ത്യാനികൾ സംഘ പരിവാറിന്റെ ആക്രമണ ങ്ങല്ക്ക് ഇരയായപ്പോഴും സീ പീ എം അവരുടെ രക്ഷകരായി നില കൊണ്ടു. ക്രിസ്ത്യൻ മത വിശ്വാസ്കൾ കൂട്ടത്തോടെ സീ പീ എം ഓഫീസ്സിൽ അഭയം തേടുകയും  അവിടെ  വച്ച് അവർ പ്രാര്ധന നടത്തുകയും ചെയ്തു.  അവർ സീ പീ എം ഓഫീസ്സിൽ പ്രാര്ത്ഥന നടത്തുന്ന തിന്റെ ദൃശ്യങ്ങൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

ഇങ്ങനെയുള്ള പാരമ്പര്യത്തിന് ഉടമയായ സീ പീ എമ്മിനെ മത വിരുദ്ധ പാര്ടി ആയി മുദ്ര കുത്തുവാൻ ഇപ്പോഴും ഹിന്ദു-മുസ്ലീം വര്ഗീയ വാദികൾ വെമ്പൽ കൊള്ളുന്നു. സീ പീ എമ്മിനെ സംബന്ധ്ചിടത്തോളം  സീ പീ എം ഒരു മതത്തിനും എതിരല്ല. എല്ലാ മത വിഭാഗങ്ങളിലെയും അധ്വാനിക്കുന്നവരുടെയും പാവപെട്ടവരുടെയും താല്പ്പര്യം സംരക്ഷിക്കുവാൻ നില കൊള്ളുന്ന ഒരു പാര്ടി ആണ് സീ പീ എം. സീ പീ എം. ഒരു മതത്തിനും എതിരല്ല. സീ പീ എം പ്രവര്ത്തകരുടെ മത വിശ്വാസതെയോ ദൈവ വിശ്വാസത്തെയോ പാര്ടി വിലക്കുന്നില്ല. മത വിശ്വാസി ആയതിന്റെ പേരില് ആര്ക്കെതിരെയും നടപടി എടുത്തിട്ടും ഇല്ല. പക്ഷെ സീ പീ എം മെമ്പറന്മാർ മത സംഘടനകളിൽ പ്രവര്തിക്കുവാൻ പാടില്ല എന്ന് മാത്രം പാര്ടി നിഷ്കര്ഷിക്കുന്നു.

ഇത് ഉപസംഹരിക്കുന്നതിനു മുൻപ്  മനുഷ്യ മനസ്സുകളിൽ വര്ഗീയ വിഷം കുത്തി വച്ച് മതത്തിന്റെ  പേരില് ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന മത മൌലീക വാദികളുടെ ഹീന ശ്രമങ്ങളെ ചെറുത്ത് തോല്പ്പിക്കുവാൻ ആവുന്നതെല്ലാം ചെയ്യുവാനും തദ്വാര മത സൗഹാർദംഊട്ടിയുറപ്പിക്കുവാനും ന്യുന പക്ഷ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത്നും സീ പീ എം പ്രതിജ്ഞാ ബദ്ധം ആണ് എന്ന് .ഊന്നി പറയട്ടെ. 

@@@



Thursday, 27 June 2013

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് യു എൻ പുരസ്കാരം നല്കുന്നത് എന്തിനു വേണ്ടി?

കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഗോവെര്ന്മേന്റിന്റെ രണ്ടു വര്ഷക്കാലത്തെ "നേട്ടങ്ങളിൽ" പ്രധാനപ്പെട്ട ചിലത് " താഴെ കൊടുക്കുന്നു. ഇവയ്ൽ ഏതു  "നേട്ട" ത്തിന്റെ പേരിലാണ് ഉമ്മൻ ചാണ്ടിക്ക് യു എൻ പുരസ്കാരം നല്കുന്നത്?

1.  സീ പീ എം എം ല് എ ആയിരുന്ന സെൽവ രാജിന്റെ കാലു  മാറ്റം

മന്ത്രി സഭക്ക് ഭൂരി പക്ഷം ഉണ്ടാക്കുവാൻ വേണ്ടി സീ പീ എം എം എല് എ ആയിരുന്ന സെൽവ രാജിന് പണവും പ്രലോഭനങ്ങളും നല്കി കാലു മാറ്റിച്ചു സ്വന്തം ചേരി യിലാക്കിയതിന്ആണോ?

2.തകര്ന്ന ക്രമസമാധാനം

 രണ്ടു വര്ഷക്കാലത്തെ ഭരണന്തിനു ഇടയ്ൽ സംസ്ഥാനത്തെ ക്രമസമാധാന നില തകര്ത് മോഷണം, കൊള്ള, തട്ടിപ്പ്, സ്ത്രീ പീഡനം,  ബാലികാ പീഡനം, കൊലപാതകങ്ങൾ  എന്നിവയ്ൽ സര്വ സർവ കാല റെക്കോർഡ്‌ ഉണ്ടാക്കിയ ഗവേര്ന്മേന്റിന്റെ തലവൽ എന്നനിലക്കാണോ?

3   അസ്സഹ്യമായ വിലകയറ്റം

ഉപ്പു തൊട്ടു അരി തൊട്ടു എല്ലാ പല വ്യഞ്ഞനങ്ങളുടെയും മറ്റു സാധനങ്ങള്ളുടെയും  വില വാണം പൊലെകുതിച്ചു കയറിയിട്ടും പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തി വില പിടിച്ചു നിർത്തുവാൻ മാവേലി സ്റോറുകൾ മുഖേന വില കുറച്ചു അവശ്യ സാധനങ്ങൾ വിതരണം ചെയൂവാൻ ശ്രമിക്കാതെ മാവേലി സ്റൊരുകളെനോക്ക് കുത്തിക ൽ ആക്കി ജനങ്ങളെ ദുരിതത്തിൽ ആക്കീയതിനൊ?

4. രാഷ്ട്രീയ പകപോക്കൽ

തന്റെ രാഷ്ട്രീയ പ്രതിയോഗികളായ  സീ പീ എമ്മിന്റെ   പ്രവര്ത്തകരെ കള്ള കേസ്സുകളിൽ കുടുക്കി,ഫോണ്‍ ചെയ്തതിനും ഫോണ്‍ ചെയ്തത് കേട്ട് പോല്സിനെ അറിയിക്കാതി  രുന്നതിനും ഒക്കെ കേസുകൾ ചാർജ് ചെയ്തു മർദിച്ചും  ജെയിലിൽ അടച്ചും  പീഡിപ്പി ച്ചതിന്  ആണോ ?

5. പകര്ച്ച പനി നിയന്ദ്രിക്കുന്നതിൽ ഗുരുതര വീഴ്ച 

സംസ്ഥാനം ഒട്ടാകെ ലക്ഷ കണക്കിന് ആളുകള് പകര്ച്ച പനികളായ എലിപ്പനി, ഡെങ്കി പനീ എന്നിവ  പിടി പെട്ടപ്പോൾ തങ്ങളുടെ കെടും കാര്യസ്തതയും കഴിവ് കേടും തെളി യിച്ചു കൊണ്ട്   ആവശ്യത്തിനു ഡോക്ടരുമാരും മരുന്നുകളും ആശുപത്രികളിൽ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചു നിരവധി ആളുകളുടെ മരണത്തിനു ഇടയാക്കിയതിനോ ?

6 രൂക്ഷമായ  വൈദ്യുതി പ്രശ്നം

അധികാരത്തിൽ ഏറി രണ്ടു വർഷങ്ങൾ ആയിട്ടും കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രശ്നം പരിഹരിക്കുവാൻ വേണ്ടിഒരു യൂനിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കുവാൻ വേണ്ടി  ഒരു പദ്ധതി പോലും പുതിയതായി ആരംഭിചില്ലെന്നതോ പോകട്ടെ കറന്റു ചാര്ജു കൂട്ടുകയും അതി ഭയങ്കരമായ ഉഷ്ണം ഉള്ള സമയത്ത് അപ്രഖ്യാപിത പവർ കട്ട്‌ ഏര്പ്പെടുത്തി ജനങ്ങളെ ദുരിതത്തിൽ ആക്കുകയും ചെയ്തതിനു    ആണോ?

7. കര്ഷകരുടെ ആത്മഹത്യ

കൃഷി നടത്തുവാൻ എടുത്ത ലോണ്‍ കൃഷി നാശവും കൃഷി ഉല്പ്പന്നങ്ങളുടെ വില ഇടിവും മൂലം തിരിച്ചു അടക്കുവാൻ നിവൃത്തി ഇല്ലാതെ നിരവധി കഷകർ ആത്മ ഹത്യ ചെയ്തപ്പോൾ അത് ഇല്ലാതാക്കുവാൻ വേണ്ടി ഫല പ്രദമായി ഒന്നും ചെയ്യാതിരുന്നതിനു ആണോ?

8.  കേന്ദ്ര ഗവണ്മെന്റിൽ നിന്ന് വരള്ച്ച ദുരിതാശ്വാസത്തിനായി ഒന്നും നേടാൻ കഴിയാത്ത കാര്യം

തന്ടെ മൊത്തം മന്ത്രി സഭ യിലെ എല്ലാ അംഗങ്ങളുമായി കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരെയും പ്രധാന മന്ത്രി ഉള്പെടെയുള്ള മന്ത്രിമാരെയും കണ്ടു വരള്ച്ച ദുരിതാശ്വാസത്തിന് സഹായം അഭ്യര്തിച്ചിട്ടും പ്ലാനിംഗ് കമ്മീഷൻ വര്ഷം തോറും അനുവദിക്കുന്ന ചെറിയ തുകയോഴികെ ഒന്നും നേടാൻ കഴിയാതെവെറും കയ്യോടെ  തിരിച്ചു വന്നതിനാണോ?



9.  വരാപ്പുഴ പെണ് വാണിഭകേസ്സ് അട്ടി മറിക്കൽ

കോണ്‍ഗ്രസ്‌ നേതാക്കളും കോണ്‍ഗ്രസ്‌ എം എല് എ മാരും ഉള്പെട്ടിടുന്ടെന്നു ആരോപണമുള്ള വരാപ്പുഴ പെണ് വാണിഭ കേസ്സ് പ്രതികളെ രക്ഷ പെടുത്തുവാൻ ഉതകുന്ന രീതിയിൽഅന്വേഷണ ഉദ്യോഗസ്ഥ ആയ എസ് പീ  ഹര്ഷിതയെ മാറ്റി കേസ്സ് അട്ടി മറിച്ച ഒരു ഗോവെര്ന്മേന്റിന്റെ മുഖ്യൻ ആയതു കൊണ്ടോ?

9. അട്ടപ്പാടിയിൽ ആദിവാസികളുടെകുട്ടികളുടെ പോഷകാഹാരക്കുറവു കൊണ്ടുള്ള മരണങ്ങളും   ആദിവാസികളുടെ പട്ടിണി മരണങ്ങളും

പോഷക ആഹാരകുറവ് കൊണ്ട് നിരവധി ആദിവാസികളുടെ പിഞ്ചു കുട്ടികൾ മരണം അടഞ്ഞപ്പോഴും നിരവധി ആദിവാസികൾ പട്ടിണി മൂലം മരണം അടഞ്ഞപ്പോഴും ആ പ്രശ്നത്തോട് പുറം തിരിഞ്ഞു നിന്ന് അവരുടെ കറന്റ്‌ ചാര്ജു കുടിശിക തിരിച്ചു പിടിക്കുവാൻ ശ്രമം നടത്തുകയും ആദിവാസികളെ രക്ഷിക്കുവാൻ സത്വര നടപടികൾ   എടുക്കാതെ അലംഭാവം കാണിക്കുകയും പ്രശ്നത്തിഹൈ കോടതി ഇട പെട്ട് കേസ് എടുത്ത സാഹചര്യം ഉണ്ടാക്കിയതിനും  ആണോ?  

10. "എമെര്ജിംഗ് കേരള" എന്ന പറ്റിക്കൾ പരിപാടി  

പണ്ട് യു ഡീ എഫ് ഗവണ്മെന്റ് കോടിക്കണക്കിനു രൂപയുടെ വ്യവസായം കേരളത്തിൽതുടങ്ങുവാൻ പോകുന്നുഎന്ന് പെരുമ്പറ അടിച്ചു ജനങ്ങളെ പറ്റിച്ച പാരമ്പര്യം മറക്കാതെ ലക്ഷങ്ങൾ മുടക്കി "എമെര്ജിംഗ് കേരള" എന്നപുതിയ മാമാന്ഗം നടത്തി കോടി കണക്കിന് വ്യവസായങ്ങൾ തുടങ്ങുവാൻ പോകുന്നു എന്ന്‌ പ്രഖ്യാപിച്ചു ജനങ്ങളെ വീണ്ടും വിഡ്ഢികൾ ആക്കിയതിനോ? 

11. അഞ്ചാം മന്ത്രിയും വര്ഗീയ ചേരി തിരിവും

മുസ്ലിം ലീഗിനെ പ്രീ ണിപ്പിക്കുവാൻ വേണ്ടി അഞ്ചാം മന്ത്രി സ്ഥാനം മുസ്ലിം ലീഗിന് നല്കുക വഴി സംസ്ഥാനത്ത് വര്ഗീയ ചേരി തിരിവ് സൃഷ്ടിക്കുകയും നായര്- ഈഴവ സഖ്യം ഉണ്ടാക്കുവാൻ പ്രചോദനം നല്കുക യും, ആവശ്യമുള്ള യോഗ്യതകൾ ഇല്ലാത്ത കുഞ്ഞാലിക്കുട്ടി യുടെ പഴയ ഗന്മാനെ മലപ്പുറം ജില്ല പാസ്പോർട്ട്‌ ഓഫിസ്സർആയി നിയമിക്കുകയും അയാളുടെ നടപടികൾ സീ ബീ ഐ അന്വേഷണത്തിന് വഴി വൈക്കുകയും ആ സ്ഥാനത്ത്‌നിന്ന് മാറ്റുവാനും അയാളുടെ ബാങ്ക് അക്കവുന്റുകൽമരവിപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കിയതി നും ആണോ?

12. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കിയ നടപടി

മുസ്ലിം ലീഗിന്റെ സമ്മര്ദം മൂലം കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കൊണ്ടു ഉത്തരവ് ഇറക്കുകയും വ്യാപകമായ പ്രതി ഷേധം മൂലം ആ ഉത്തരവ് പിന് വലിച്ചു നാണം കെട്ടതിനും ആണോ?

13. ഭാര്യ പീഡിപ്പിച്ച മന്ത്രിയെ രക്ഷിക്കുവാനുള്ള ശ്രമം

മന്ത്രി സ്വന്തം ഭാര്യയെ പീഡിപ്പിച്ചതിന് പരാതി തന്നിട്ടും അത് വാങ്ങാതെമന്ത്രിയുടെ പേരില് കേസ്സെടുക്കാതെ  മന്ത്രിയെ രക്ഷിക്കുവാൻ അങ്ങേ അറ്റം ശ്രമിക്കുകയും ഗത്യന്ദരം ഇല്ലാതെ വന്നപ്പോൾ രാജി വൈപ്പിക്കുകയും ചെയ്തതിനു ആണോ?

14. സുര്യ നെല്ലി പെണ്‍കുട്ടി യെ കള്ള കേസ്സിൽ കുടുക്കൾ

ഉന്നതരായ കോണ്‍ഗ്രസ്‌ നേതാക്കൾ ഉള്പെടെയുള്ളവർ പീഡി പ്പിച്ച എല് ഡീ എഫ് സർക്കാർ ജോലി നല്കിയ സുര്യ നെല്ലി പെണ് കുട്ടിയെ കള്ള കേസ്സിൽ കുടുക്കി  മാനസികമായി പീഡി പ്പിച്ച ഒരു ഗോവെര്ന്മേന്റിന്റെ തലവൻആയതു കൊണ്ടോ?

15. കെ എസ് ആര ടീ സീ യുടെ കുഴി തോണ്ടൽ

നഷ്ടത്തിൽ പ്രവര്ത്തിച്ചിരുന്ന കേരളാ പൊതുമേഖലാ സ്ഥാപനം ആയിരുന്ന കെ എസ് ആർടീ സി യെ രക്ഷിക്കുന്നതിനു കാര്യമായ ഒരു നടപടിയും കൈക്കൊള്ളാതെ ഡീസൽ വില കൂടിയപ്പോൾ നൂറു കണക്കിന് ട്രിപ്പുകൾ റദ്ദു ചെയ്തു കൂടുതൽ പ്രതിസന്ധിയിൽ ആക്കിയതിനൊ?  

16. ബിജു രാധാകൃഷ്ണൻ സരിത എന്നിവരുടെ സോളാർ പാനൽ തട്ടിപ്പ്

തട്ടിപ്പുകാരിയായ സരിത എസ് നായര് ഉമ്മൻ ചാണ്ടിയുടെ പിഎ ജോപ്പനെയും ഗൻമാനായിരുന്ന സലിം രാജിനെയും നിരവധി തവണ മൊബയിൽ ഫോണിൽ വിളിക്കുകയും തിരിച്ചു  സരിതയെ വിളിക്കുകയും ചെയ്ത പ്രശ്നം കൈരളി പീപ്പിൾ ചനെലും ദേശാഭിമാനിയും  പുറത്തു കൊണ്ടു വന്നു.  സരിത തട്ടിപ്പുകാരി ആണെന്ന് തെളിയുകയും പോലിസ് സരിതയ്ക്ക് എതിരെ കേസ്സുകൾ രജിസ്റ്റർ ചെയൂകയും ചെയ്ത സാഹചര്യത്തിൽ അതിനെ പറ്റിചര്ച്ച ചെയ്യുവാൻ പോലും കൂട്ടാക്കാതെ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്ന് പ്രതി പക്ഷം ആവശ്യം ഉന്നയിച്ചപ്പോൾ  അതും നിരസിക്കുകയും പിന്നീട് ആദ്യം ജോപ്പൻ, അതിനു ശേഷം സലിം രാജ് , പിന്നെ സ്ത്രീ പീഡനം നടത്തുവാൻ ശ്രമിച്ചു എന്ന ആരോപണം  നേരിട്ട കാൾ സെന്റെര് ഉദ്യോഗസ്തൻഗിരീഷ്‌ എന്നിവരെ പുറത്താക്കുകയും സലിം രാജിനെ കഴിഞ്ഞ ദിവസ്സം സസ്പെന്റ് ചെയ്യുകയും ഒടുവിൽ ജിക്കൂ മോനെ കൊണ്ട് രാജി വൈപ്പിക്കുവാൻ നിര്ബന്ധിതനായ തു മൂലം ആണോ?

17. ജന സമ്പര്ക്ക പരിപാടിയും അതി വേഗം ബഹുദൂരവും

ലക്ഷങ്ങൾ ചെലവു ചെയ്തു 14 ജില്ല കളിലും ജന സമ്പര്ക്ക പരിപാടി സംഘടിപ്പിച്ചു ജനങ്ങളുടെ കയ്യിൽ നിന്ന് പരാതി നേരിട്ട് സ്വീകരിച്ചു തീര്പ്പു കല്പിക്കും എന്ന് അവകാ ശ പെട്ട് കൊണ്ടു നട ത്തിയപരിപാടി ക്ക് ശേഷം പരാതികളിൽ പലതും വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന വാര്ത്ത ഉയരുകയും അത് വഴി നാണക്കേട്‌ ഉണ്ടാക്കുകയും ചെയ്തതിനു ആണോ?

  *****

@@@