കോണ്ഗ്രസ്നേതാവ്നരസിംഹറാവു പ്രധാന മന്ത്രിയായിരിക്കുമ്പോഴാണ്ബീ ജെപിഅടക്കമുള്ള സംഘ പരിവാർ ഹിന്ദു വര്ഗീയ വാദികൾ ബാബറി
മസജീദ്തകർത്തത്. അതെ തുടര്ന്നു ഇന്ത്യയിൽ
അങ്ങോളം ഇങ്ങോളം ഹിന്ദു മുസ്ലീം വര്ഗീയ സംഘട്ടനങ്ങൾ അരങ്ങേറി. അന്ന് വരെ ജമ്മു ആൻഡ് കാശ്മീരിൽ മാത്രം പ്രവര്ത്തനം കേന്ദ്രീകരിച്ചിരുന്ന മുസ്ലീം തീവ്ര വാദികൾക്ക് തങ്ങളുടെ പ്രവര്ത്തനം ഇന്ത്യയുടെ മറ്റുള്ള സംസ്ഥാന ങ്ങളിലെക്കും വ്യാപിപ്പിക്കുവാൻ ഈ ആക്രമണം പ്രചോദനം നല്കി. ബാബറി മസ്ജീദ് തകർക്കപ്പെട്ടത്തിൽ രോഷാകുലരായ മുസ്ലീമുകൾ അതിന്ടെ പ്രതികാരം ചെയ്യുവാൻ
കോപ്പ് കൂട്ടി. ഇതിനു വേണ്ടി അവർ തെരഞ്ഞെടുത്ത മാര്ഗം ലശ് ക രി തൊഇബ പോലുള്ള മുസ്ലീം തീവ്രവാദി സംഘടനകളിൽ ചേരുകയായിരുന്നു. എന്നാൽ ബാബറി മസ്ജീദ് തകര്ക്കുന്ന ന്നതിനു ഉത്തരവാദികൾ ആയ ബീജെ പി - സംഘ പരിവാർ പ്രഭുതികളോട് പ്രതികാരം ചെയ്യുന്നതിന് പകരം ഹിന്ദു മതത്തിലുള്ളവരെ മൊത്തമായ് ശത്രുക്കളായി കണക്കാക്കി പ്രതികാരം ചെയ്യുകയാണ് ഈ മുസ്ലീം തീവ്ര വാദികൾ ചെയ്തത്. തൽ ഫലമായി നിരപരാധികളായ നൂറു കണക്കിന് ഹിന്ദുക്കൾ മുസ്ലീം
തീവ്ര വാദികളുടെ പകപോക്കലിനു ഇരയായി. ഈ ആക്രമണ ങ്ങളിൽ നിരവധി ഹിന്ദു ക്കൾ കൊല്ലപ്പെട്ടതു ഹിന്ദു മുസ്ലീം
മൈത്രിയെ കുറച്ചൊന്നുമല്ല ബാധിച്ചത്
. ബോംബെ,ഡല്ഹി, ബാംഗലൂര് തുടങ്ങിയ പല നഗരങ്ങളിലും നിരവധി ബോംബു സ്പോട നൻ ങ്ങൾ നങ്ങൾ ഈ മുസ്ലീം തീവ്ര വാദികൾ നടത്തി.
ബാന്ഗ്ലൂർ നഗരത്തിൽ നടന്ന സ്പോടനങ്ങളിൽ പങ്കെടുത്തവർ മലയാളികളായ ചെറുപ്പക്കാ ർ ആയിരുന്നു. ഇതിന്ടെയെല്ലാം ഫലമായി ഇരു സമുദായങ്ങളും തമ്മിലുള്ള അകല്ച്ച വളരെ വലുതായി തീര്ന്നു.
കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലാണ് ഈ സംഭവങ്ങൾ നടന്നതെങ്കിലും കേരളത്തിലും അതിന്റെ അലയൊലികൾ ഉണ്ടായി. കേരളത്തിലും മുസ്ലീം തീവ്ര വാദികൾ ചില രാഷ്ട്രീയ പാർടികൾക്കും സന്ഘടനകൾക്കും രൂപം നല്കി. എന്നാൽ അവക്ക് മുസ്ലീംജന സാമാ മാന്യത്തിണ്ടെ ചെറിയ ഒരു അംശം പിന്തുണ മാത്രമേ നേടുവാനായു ള്ളൂ.ഇടതു പക്ഷതിണ്ടെ ശക്തമായ സ്വാധീനമുള്ള സംസ്ഥാനമായതിനാലാണ് കേരളത്തിൽകാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരുന്നത് എന്നത് പകൽ പോലെ വ്യക്തം. ഇതിനിടക്ക് പാകിസ്ഥാനിലേക്ക് പോകുന്നതിനായി കാശ്മീർ അതിര്ത്തി കടക്കുന്ന സമയത്ത് ഇന്ത്യൻ പട്ടാള ത്തി ണ്ടെവെടിയേറ്റ്
5-6 മലയാളികലാ യമുസ്ലീം യുവാക്കൾ കൊല്ലപ്പെട്ട സംഭവവും ഉണ്ടായി.
ഈ സംഭവ വികാസത്തെ തുടർന്ന് ഇന്ത്യയിലെ മുസ്ലീമുകൾ സംശയ ദൃഷ്ട്ടിയോടെ വീക്ഷിക്കപ്പെടുവാൻ തുടങ്ങി. മുസ്ലീമുകല്ക്ക് വീട് വാടകയ്ക്ക് നല്കുവാൻ പോലും ഹിന്ദുക്കൾ തയാറാകാത്ത സ്ഥിതിയും ഡല്ഹി, ബാൻഗ്ലൂർ എന്നീ സംസ്ഥാനങ്ങളിൽ ഉണ്ടായി. മുസ്ലീം ആണെങ്കിൾ അയാള് തീവ്ര വാദി യായിരിക്കുമോഎന്ന് സംശയിക്കുന്ന അവസ്ഥ സംജാതമായി. ഒരു ന്യൂന പക്ഷം മുസ്ലീമുകൾ തീവ്ര വാദികളായി മാറി നടത്തിയ പ്രവര്ത്തനം മൂലം മുസ്ലീം സമുദായത്തെ ആകെ തന്നെ സംശയത്തോടെ വീക്ഷിക്കുന്ന സ്ഥിതിയാണ് ഇന്ത്യയില മിക്ക സംസ്ഥാ നങ്ങളിലും ഇപ്പോഴും നില നില്ക്കുന്നത്. ഈ അവസ്ഥ ഇന്ത്യയിൽ മാത്രമല്ല ഉള്ളത്. കുറെ നാളക്ക് മുൻപ് സുപ്പെർസ്റ്റാർ ഷാരൂഖ് ഖാനെ മുസ്ലീം ആണെന്നതിണ്ടേ ഒരേ ഒരു കാരണത്താൽ ന്യൂ യോർക്ക് എയർ പോർട്ടിൽ നടഞ്ഞു വച്ചത് വലിയ വാര്തയായിരുന്നു. ആ അനുഭവത്തി ണ്ടേ വെളിച്ച ത്തിൽ 'ഐ ആം ഖാൻ ' എന്നാ ഒരു സിനിമ വരെ ഷാരൂഖ് നിര്മ്മിക്കുകയുണ്ടായി. ഈ സംഭവത്തിന് ശേഷം കഴിഞ്ഞ മാസത്തിൽ തന്ടെ പേരിന്റെ വാലിൽ ആസാദ് ഉള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ശരൂഖിനുണ്ടായഅതേ അനുഭവം ഉണ്ടായ തും നമ്മൾ കണ്ടു.
ഇന്ത്യയിലെ മുസ്ലീമുകളുടെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യുന്നതും മുസ്ലീം സമുദായത്തെ ഒന്നടൻഗം തീവ്ര വാദികളായിമുദ്ര കുത്തു ന്നതുംബീ ജെ പ്പിയും സംഘ പരിവാരുമാണ്. എന്നാൽ നമ്മുടെ നാട്ടിലെ ബഹു ഭൂരിപക്ഷം മുസ്ലീമുകളും വര്ഗീയ തീവ്ര വാദികളുടെ സ്വാധീനത്തിൽ പെടാതെ മത നിര പേക്ഷതക്ക് വേണ്ടി നില കൊള്ളുന്നവർ ആണെന്നതാണ് യാ ധാര്ധ്യം. ഒരു ചെറിയ ന്യൂന പക്ഷം മുസ്ലീം തീവ്ര വാദികൾ നടത്തുന്ന കൊള്ളരുതായ്മകളുടെ പേരില് മുസ്ലീം സമുദായത്തെ മുഴുവനായി തീവ്ര വാദികളായി മുദ്ര കുത്തുകയും അവരെ സംശയ ദൃഷ്ടി യോടെ വീക്ഷിക്കുകയും ചെയ്യുന്നത് ചുരുക്കി പറഞ്ഞാൽ സാമാന്യ നീതി നിഷേദി ക്കല ല്ലാതെ മറ്റൊന്നുമല്ല. അത് കൊണ്ട് തന്നെ അത് അധിക്ഷേ പാർഹവുമാനു. .
ഇത്തരുണത്തിൽ നമ്മുടെ നാട്ടിലെ മുസ്ലീമുകളുടെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യുന്നവർ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് എന്ന് പറയട്ടെ. കാശ്മീർ അ തിർത്തി കടന്നു പാകീസ്ഥാനിലേക്ക് പോകുവാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി മുസ്ലീം യുവാക്ക ൽകൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് മുൻപ് സൂചിപ്പിക്കുകയുണ്ടായല്ലോ? അവരുടെ മൃത ദേഹങ്ങൾ അവരവരുടെ വീടുകളിൽ എത്തിച്ചപ്പോൾ "രാജ്യ ദ്രോഹിയായ അവന്ടെ മൃതദേഹം ഞങ്ങള്ക്ക് കാണണ്ട നിങ്ങൾ തിരി യെകൊണ്ടു പൊയ്ക്കോളൂ " എന്ന് പറഞ്ഞു തങ്ങളുടെ പ്രിയപ്പെട്ടവരായ പുത്രന്മാരുടെ ശവ ശരീരങ്ങൾ ഒരു നോക്ക് കാണുവാൻ പോലും കൂട്ടാക്കാതെ അവ തിരിച്ചയച്ച മുസ്ലീം സഹോദരന്മാരുടെയും സഹോദരിമാരുടെയും പ്രവർ ത്തി മുസ്ലീം സാമാന്യത്തി ണ്ടേ അതുല്യമായ രാജ്യ സ്നേഹതിണ്ടേ ഉത്തമ ദൃഷ്ടാൻ തമാണ് എന്നതിൽ ആര്ക്കും എതിരഭി പ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഇത് പോലുള്ള കാര്യങ്ങൾ അവഗണിച്ചു കൊണ്ട് മുസ്ലീം സമൂഹത്തെ മുഴുവൻ സംശയത്തോടെ വീക്ഷിക്കു ന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എന്ന് പറയേണ്ടി വരും.
****
No comments:
Post a Comment