ലാവ്ലിൻ കരാറുമായി ബന്ധപ്പെട്ടു സീ പീ എം സംസ്ഥാന സെക്രെട്ടറി സഖാവ് പിണറായി വിജയന് എതിരെ രാഷ്ട്രീയ ഗൂഡാലോച
നയുടെ ഭാഗമായി ഉമ്മൻ ചാണ്ടി ഏര്‍പ്പാട് ചെയ്ത സീ ബീ ഐ അന്വേഷണം ഏതാണ്ട് പരിസമാപ്തിയിൽ എത്തുകയാണ്. ഈ അവസരത്തിൽ ഈ കേസ്സിണ്ടേ നാൾ വഴിയിലേക്ക് ഒരു എത്തി നോട്ടം നടത്തുകയാണ്
ഇവിടെ..
2005 --ൽ അസ്സംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാ പിക്കുന്നതിനു തൊട്ടു മുന്‍പായി യൂ ഡീ എഫിന് വീണ്ടും കേരളത്തിൽഅധികാരത്തിൽ വരുവാൻ കളംഒരുക്കുക എന്നലക്ഷ്യത്തോടെ സീ ബീ ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു എന്നത് സുവിദിതമാണല്ലോ? എന്നാൽ യൂ ഡീ എഫിണ്ടേ കണക്കു കൂട്ടൽ അമ്പേ പിഴക്കുന്ന കാഴ്ചയാണ് അതെ തുടർന്ന് 2006-ൽനടന്ന അസ്സംബ്ലി തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്.തികച്ചും രാഷ്ട്രീയ പ്രേരിതമായ ഈ അന്വേഷനതിണ്ടേ പേരില്‍ സഖാവ് പിണറായിയെ കരി വാരി തേക്കുവാനുംഅത് വഴി സഖാവ് അമരക്കാരനായ കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയ പ്രസ്ഥാനമായ സീ പീ എമ്മിനെ ക്ഷീണിപ്പിക്കുവാനുംഉള്ള യൂ ഡീ എഫിന്റെ ദുഷ്ട ലാക്കുപ്രബുദ്ധരായ കേരള ജനത തിരിച്ചറിഞ്ഞതും എല്‍ ഡീ എഫിനെ വീണ്ടും അധികാരത്തിൽ ഏറ്റിയതും ചരിത്രം.
ഈ സീ ബീ ഐ അന്വേഷണം തുടങ്ങിയതിനു ശേഷം അത് ഏര്‍പ്പാട് ചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കേരളാ കോണ്‍ഗ്രസ് നേതാവും ധന മന്ത്രിയുമായ കെ എം മാണിയും ഉള്‍പെടെയുള്ള പല യൂ ഡീ എഫ് നേതാക്കളും പിണറായി ലാവ്ലിൻ കരാൽ ഇടപാടിൽ അഴിമതി നടത്തിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നതിനും നമ്മൾ സാക്ഷികളായി. പിന്നെ എന്ത് കൊണ്ട് സീ ബി ഐ അന്വേഷണത്തിന് ഏര്‍പ്പാട് ചെയ്തു? അതിനു ഉമ്മൻ ചാണ്ടി പറഞ്ഞ ന്യായം ചില സമ്മർദങ്ങൾ കാരണമാണ് അങ്ങനെ ചെയ്യെന്റി വന്നത് എന്നാണു.എന്നാൽ എന്തായിരുന്നു ആ സമ്മർദങ്ങൾ എന്ന് ആ മാന്യ ദേഹം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് വേറെ കാര്യം. ഉമ്മൻ ചാണ്ടിയും കെ എം മാണിയും ഉള്‍പ്പെടെയുള്ള യൂ ഡീ എഫ് നേതാക്കൾ പിണറായി അഴിമതി നടത്തിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാ പിച്ച ശേഷവും യൂ ഡീ എഫു നേതാക്കളും അനുയായികളും പിണറായിയെ പറ്റി ലാവ്ലിൻ കള്ളൻ, 374 കോടി കട്ട കള്ളൻ എന്നീ രീതിയിൽ അഭി സംബോ ധന ചെയ്തു കൊണ്ട് സംസ്ഥാനത്ത് പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ദുഷ് പ്രചാരണം നടത്തി കൊണ്ടിരിക്കുകയായിരുന്നു എന്നത് വസ്തുതയാണ്.
പിണറായിക്കെതിരെ ലാവ്ലിൻ കരാറുമായി ബന്ധപ്പെട്ടു സീ ബീ ഐ അന്വേഷണം നടത്തിയപ്പോൾ തന്നെ ഈ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതം ആണെന്നും അത് കൊണ്ട് അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സീ പീ എം പ്രഖ്യാ പിച്ചിരുന്നു.
സീ ബീ ഐ അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ പല ഘ ട്ടങ്ങളിൽ അന്വേഷണ നടപടികളെ കുറിച്ചുള്ള വാർത്തകൾ എന്നപേരില്‍ നമ്മുടെ വാര്‍ത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. പല അവസരങ്ങളിലും ഈ കേസുമായി ബന്ധപ്പെട്ടു ക്രൈം നന്ദകു മാറും മറ്റും സ്വീ ബി ഐ ക്ക് പിണറായിക്കെതിരായ "തെളിവുകൾ" നൽകാറുണ്ടായിരുന്നു. ഈ "തെളിവുകളെ" പറ്റി നമ്മുടെ നാട്ടിലെ കുത്തക പത്രങ്ങളും ദൃശ്യ മാധ്യമങ്ങളുംവൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ടു നല്‍കിയിരുന്നത്.
ഇതിനിടക്ക് പിണറായി പണം വാങ്ങുന്നത് കണ്ടു എന്ന് അവകാശപ്പെട്ട ഒരു "സാക്ഷിയെ"
വരെ ക്രൈം നന്ദ കുമാര്‍ സീ ബീ ഐ ക്ക് മുന്നില്‍ എത്തിച്ചു. ഈ പ്രശ്നത്തെ പറ്റിയും തങ്ങളുടെ
മാധ്യമ ങ്ങളിൽ വെണ്ടയ്ക്ക നിരത്തുവാൻ ഇവര്‍ക്ക് യാതൊരു വിധ ഉളുപ്പും തോന്നിയില്ല.
എന്നാൽ ഈ കുത്തക മാധ്യമങ്ങളുടെയുംയൂ ഡീ എഫിന്റെയും പ്രതീക്ഷക്കു പാടെ മങ്ങൽഎല്പ്പിച്ചു കൊണ്ട് പിണറായിക്കെതിരെ മേല്‍പ്പറഞ്ഞ തരത്തിൽനല്കിയ
സാക്ഷി മൊഴി കളവാണെന്ന് സീ ബീ ഐ കണ്ടെത്തി. അത് മാത്രമോ? ഈ കേസിനു ആധാരം ആയ എല്ലാ വസ്തുതകളും
വിശദമായി പരിശോധിച്ച ശേഷം ലാവ്ലിൻ കരാറുമായി ബന്ധപ്പെട്ടു പിണറായി ഒരു പൈസയുടെ സാമ്പത്തിക
നേട്ടം പോലും ഉണ്ടാക്കിയിട്ടില്ല എന്ന നിഗമനത്തിൽ സീ ബീ ഐ എത്തുകയും ചെയ്തു. ഇക്കാര്യം
സീ ബീ ഐ യുടെ കുറ്റപത്രത്തിൽ വ്യക്തമായി
പറയുന്നുണ്ട് താനും.
ഈ വിഷയം ആയി ബന്ധപ്പെട്ട ഏറ്റവും ജുഗുപ്സാവഹമായ ഒരു കാര്യം ഇവിടെ പരാമര്ശിക്കെന്ടതുണ്ട്. ഒരാഴ്ച മുൻപ് നടന്ന സീ ബീ ഐ സിറ്റിങ്ങിൽ സീ ബി ഐ പരാമര്‍ശിക്കാത്ത കാര്യങ്ങൾ പോലും സഖാവ് പിണറായിയെ പ്പറ്റി സീ ബീ ഐ പരാമര്‍ശിച്ചു എന്ന് പറഞ്ഞു കൊണ്ട് നൽകുന്നതിൽ നമ്മുടെ നാട്ടിലെ മനോരമാദികുത്തക മാധ്യമങ്ങൾ മത്സരിക്കുകയുണ്ടായി എന്നകാര്യമാണ് അത്. മുഖ്യമന്ത്രി സഖാവ് നായനാരെ പോലും സഖാവ് പിണറായി തെറ്റി ധരിപ്പിച്ചു എന്ന് സീ ബീ ഐ കണ്ടെത്തി എന്ന നട്ടാൽ കുരുക്കാത്ത നുണ വരെ ഈ മാധ്യമങ്ങൾ തട്ടി വിട്ടു. അന്നത്തെ സീ ബീ ഐ അന്വേഷണ നടപടികള നിരീക്ഷിക്കുവാൻ സന്നിഹിതരായിരുന്ന ക്രൈം നന്ദകുമാറും സീ പീ എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഷാജഹാനും നല്കിയ അസത്യമായ വിവരങ്ങളായിരുന്നു സീ ബീ ഐ അന്വേഷണ നടപടികളുടെ ഭാഗമെന്ന നിലയി ൽ അതെ പടി പ്രസിദ്ധീകരിച്ചത് എന്ന് പിന്നീട് തെളിഞ്ഞു. അങ്ങനെ പിണറായി ക്കെതിരായ സീ ബീ ഐ അന്വേഷണം പൂര്തിയാകുവാൻ പോകുകയാണെന്നും പിണറായി കുറ്റ കാരനാണെന്നു സീ ബീ ഐ കണ്ടെത്തിയെന്നും ശിക്ഷിക്കപ്പെടുവാൻ പോ കു കയാണെന്നുള്ള പ്രതീതി ഉണ്ടാക്കുകയായിരുന്നു ഇതിനു പിന്നിലുള്ളഗൂഡ ലക്ഷ്യം എന്ന് വ്യക്തം.
ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസ്സം സീ ബി ഐ കേസ്സിൽ പിണറായി ഉള്‍പെടെയുള്ള പ്രതികൾ നല്കിയ വിടുതൽ ഹർജിയിൽ സീ ബീ ഐ കോടതിയിൽ നടന്ന വിചാരണ വേളയിൽ സീ ബീ ഐ യുടെ വാദം കേൾക്കുന്നതിനിടയിൽ സീ ബീ ഐ കോടതിജഡ്ജി നടത്തിയ പരാമര്‍ശങ്ങളും ഉന്നയിച്ച ചോദ്യങ്ങ ളും ഈ നാട്ടിലെ കുത്തക മാധ്യമങ്ങളെയും യൂ ഡീ എഫിനെയും അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായി. അവയിൽ പ്രധാന പെട്ടവ താഴെ പറയുന്നു—
1.മലബാര്‍ കാൻസർ സെന്ട്രരിനു വേണ്ടി ധന സഹായത്തിനു ക രാർ ഉണ്ടാക്കിയില്ലെന്നു കുറ്റ പത്രത്തിൽ പറയുന്നു. എന്നാൽ ധന സഹായത്തിനുള്ള ധാരണ കരാർ ആയാലും അതിനു നിയമ സാധുതയില്ല. നില നിൽക്കാത്ത കരാറിൽ എര്പ്പെടാത്ത തി നു ആരെയെങ്കിലും പ്രതിയാക്കാനാവുമൊ?
2. ഭരണ പരമായ നടപടി ക്രമത്തിൽ ഉണ്ടായ തെറ്റുകള്‍ക്ക് വ്യക്തികള കുറ്റക്കാർ ആകുമോ?
3. ധന സഹായം നല്‍കാമെന്നു സമ്മതിച്ചത് കനേടിയൻ സ്വകാര്യ എ ജെൻസികളായ സിഡയും ഈ ഡീ സി യുമാണ്. ആ എ ജെൻസികളുടെ ഉറപ്പിൽ ലാവ്ലിനുമായി കരാറിൽ എര്പ്പെടുവാൻ കഴിയുകയില്ല. വാഗ്ദാനം എങ്ങനെ കരാർ ലംഖനം ആകും?
4.ധാരണാ പത്രം ഒപ്പിടുമ്പോൾ വൈദ്യു തിമന്ത്രി ആയിരുന്നത് ജീ കാര്‍ത്തി കേയൻ ആയിരുന്നു. കാര്‍ത്തി കേയനെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കി. അന്ന് മന്ത്രി അല്ലാതിരുന്ന പിണറായി എങ്ങനെ ഈ വിഷയത്തിൽ പ്രതിയാകും?
5. പിണറായി ലാവ്ലിൻ കരാൽ വിഷയത്തിൽ ഒരു പൈസയുടെ സാമ്പത്തിക നേട്ടം പോലും ഉണ്ടാക്കിയിട്ടില്ല എന്ന് സീ ബീ ഐ യുടെ തന്നെ കുറ്റ പത്രത്തിൽ പറയുന്നു.
6. പിണറായി നടത്തി എന്ന് പറയുന്ന ഗൂഡാലോചന തെളിയിക്കുവാൻ രേഖാ മൂലമുള്ള തെളിവ് ആവശ്യമാണ്.
ഈ വിടുതൽ ഹരജി നവംബര്‍ അഞ്ചാം തീയതിവിധി പറയുവാൻ സീ ബീ ഐ കോടതി മാറ്റി.
ലാവ്ലിൻ കരാറിന്റെ പേരിൽസഖാവ് പിണറായിയെ 374 കോടി രൂപയുടെ അഴിമതി നടത്തിയ കള്ളൻ എന്ന് ചിത്രീകരിച്ചു തുടര്‍ച്ചയായി വേട്ടയാടി ക്കൊണ്ടിരുന്ന കുത്തക മാധ്യമങ്ങളും യൂ ഡീ എഫും മേൽ വിവരിച്ച സീ ബീ ഐ ജഡ്ജിയുടെ പരാമർശങ്ങൾക്ക്
ശേഷം തലയ്ക്കു അടിയേറ്റ അവസ്ഥയിലാണിപ്പോൾ. നവംബര്‍ അഞ്ചാം തീയതി സഖാവ് പിണറായിയും മറ്റു പ്രതികളും കൊടുത്ത വിടുതൽ ഹർജിയിൽ വിധി വരുമ്പോൾ അവരെല്ലാം ഏതു മാളത്തിൽ ഒളിക്കും ആവോ? അതോ തലയിൽമുണ്ടിട്ടു നടക്കുമോ?
തനിക്കെതിരെ ലാവ്ലിൻ കരാറുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടിലെ കുത്ത ക മാധ്യമങ്ങളും യൂ ഡീ എഫും മഞ്ഞ പത്രങ്ങളും അടങ്ങുന്ന കൂട്ട് കെട്ട് തുട ര്ച്ചയായിതനിക്കെതിരെ നടത്തിയ വ്യക്തി ഹത്യയിലും ദുഷ് പ്രച രണ ത്തിലും മനോ വീര്യം തെല്ലും കൈ മോശം വരാതെ, തന്റെ കേസ് പ്രത്യേകം എടുത്തു പരിഗണിച്ചു കഴിയുന്നതും വേഗം വിധി പ്രഖ്യാപിക്കണം എന്ന് സീ ബി ഐ കോടതിയോട് ആവശ്യപ്പെടുവാൻ തയ്യാര്‍ ആയ സഖാവ് പിണറായിയുടെ നിശ്ചയ ദാര്ട്യ ത്തെ യും ധീരമായ നീലപാടിനെയും അനന്യ സാധാരണം എന്നോ അന്യാ ദൃശമെന്നോ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് അറിയില്ല.
തികച്ചും രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാൽ മാത്രം ഏര്‍പ്പാട് ചെയ്ത ലാവ്ലിൻ കേസ്സിൽ പിണറായി ഒരു പോറൽ പോലും ഏല്ക്കാതെ പുറത്തു വന്നാലും വീണ്ടും പിണറായിയെ വ്യക്തി ഹത്യ നടത്തുവാനും അത് വഴി സീ പീ എമ്മിനെ തകര്‍ക്കുവാനും ലക്ഷ്യമിട്ട് പുതിയ വഴികൾ തേടുവാൻ ഈ നാട്ടിലെ കുത്തക മാധ്യമങ്ങളും പിന്തിരിപ്പന്മാരും യൂ ഡീ എഫും തുടര്‍ന്നും ശ്രമിക്കും എന്നത് തര്‍ക്കമറ്റസംഗതിയാണ്. അത് കൊണ്ട് ഈ ദുഷ്ട ശക്തികളുടെ കുതന്ദ്രങ്ങളെ കുറിച്ച് സീ പീ എം പ്രവര്‍ത്തകരും അനുഭാവികളും പാര്‍ടിയെ സ്നേഹിക്കുന്ന ജന സമൂഹവും ജാഗ രൂകരായിരിക്കെന്ടത് വളരെ അത്യാവശ്യമാണ്.
*****
No comments:
Post a Comment